കൊരട്ടി ഇന്‍ഫോപാര്‍ക്കിന് 15 ഏക്കര്‍ കൂടി, ആകെ 45 ഏക്കര്‍

Koratty Infopark

Koratty Infopark

കൊരട്ടിയിലെ തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന് മധുര കോട്സിന്റെ 15 ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. പാര്‍ക്കിലെ ആദ്യ ആധുനിക ഐടി കെട്ടിടം 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് 15 ഏക്കര്‍ കൂടി ലഭിക്കുന്നത്.
പൂട്ടിപ്പോയ പഴയ മധുര കോട്സിന്റെ (പിന്നീട് വൈഗ ത്രെഡ്സ്) 90 ഏക്കര്‍ സ്ഥലത്തു നിന്ന് 30 ഏക്കറാണ് ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിനുള്ളത്. മധുരകോട്സിന്റെ പഴയ ഫാക്ടറി ടൗണ്‍ഷിപ്പാണിത്. ടൗണ്‍ഷിപ്പിലെ ബംഗ്ളാവുകള്‍ നവീകരിച്ച്‌ ചെറിയ ഐടി പാര്‍ക്കുകളാക്കി മാറ്റുകയായിരുന്നു. ‍സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ മുപ്പതോളം ചെറിയ കമ്ബനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. നിലവിലുള്ള 30 ഏക്കറില്‍ 18 ഏക്കര്‍ സെസ് ആക്കിയതിലാണ് 3.
3 ലക്ഷം ചതുരശ്രയടിയില്‍ ഐടി കെട്ടിടം നിര്‍മിച്ചത്. കെട്ടിടവും പാര്‍ക്കിങ് സൗകര്യങ്ങളും അടക്കം ആറേക്കര്‍ ഉപയോഗിച്ചതിനു ശേഷവും ബാക്കി 12 ഏക്കര്‍ ഭാവിയിലെ കെട്ടിടങ്ങള്‍ക്കായിട്ടുണ്ട്. അതിനു പുറമേയാണ് 15 ഏക്കര്‍ കൂടി ലഭിക്കുന്നത്.

Koratty Infopark

Koratty Infopark

ഈ 15 ഏക്കര്‍ സ്ഥലത്തിന്റെ ഒരുവശം ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇനി ഹൈവേയില്‍ നിന്ന് നേരിട്ട് ഐടി പാര്‍ക്കിലേക്കു കയറാന്‍ കവാടം പണിയും. മധുര കോട്സിന്റെ ബാക്കി 45 ഏക്കര്‍ സ്ഥലത്ത് ഫാക്ടറി കെട്ടിടങ്ങളും മറ്റുമാണ്. അവയില്‍ യന്ത്രസാമഗ്രികള്‍ ഇപ്പോഴുമുണ്ട്. ഈ സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരുമായി കേസ് നടക്കുന്നുണ്ട്.
അതുകൂടി വിട്ടു കിട്ടിയാല്‍ 90 ഏക്കറില്‍ വിപുലമായ ഐടി പാര്‍ക്ക് തന്നെ തൃശൂരിന്റെ ഭാഗമാവും. തൃശൂര്‍ ജില്ലയുടെ ഭാഗമായ കൊരട്ടിയിലുള്ള പാര്‍ക്ക് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ ഉപകേന്ദ്രമാണെങ്കിലും ഭാവിയില്‍ തൃശൂരിന്റെ പാര്‍ക്കായി വളരാന്‍ വിഭാവനം ചെയ്തു തന്നെ പേര് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ എന്നു പരിഷ്ക്കരിച്ചിട്ടുണ്ട്.

Share

കൊരട്ടി ഇൻഫോപാർക്ക് രണ്ടാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച

INFOPARK Koratty

INFOPARK Koratty

Jan 20 – 2016 : ഇൻഫോ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്ച മുഖ്യമന്ത്റി ഉമ്മൻ ചാണ്ടി തിരി തെളിക്കും.

രണ്ടാംഘട്ടത്തിലെ ആദ്യ കെട്ടിടമായ ഇന്ദീവരത്തിന്റെ ഉദ്ഘാടനമാണ് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്റി നിർവ്വഹിക്കുക. 3.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും എട്ട് നിലകളുമുള്ള കെട്ടിടം സംസ്ഥാന ഐ.ടി വകുപ്പാണ് നിർമ്മിച്ചിരിക്കുന്നത്. അൽമോതാഹിത എജ്യുക്കേഷൻ, യൂവിയോണിക്സ് ടെക്, യോപ്​റ്റിമിസോ, യോപ്​റ്റിമിസോ ഐ.ടി സൊല്യൂഷൻസ്, ബ്രഡോക്ക് ഇൻഫോടെക്, ഐസി​റ്റി അക്കാഡമി എന്നീ കമ്പനികളാണ് രണ്ടാം ഘട്ടത്തിന്റെ പ്രാരംഭത്തിൽ പ്രവർത്തിക്കുക.

ഇന്ദീവരത്തിന്റെ പ്രവർത്തനത്തോടെ കൊരട്ടിയിലെ ഇൻഫോ പാർക്കിൽ 3000 പേർക്ക് നേരിട്ടും 15000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. രണ്ടു ഘട്ടങ്ങളിലുമായി 100 കോടി രൂപയുടെ മുതൽ മുടക്കാണ് ഐ.ടി വകുപ്പ് കൊരട്ടിയിൽ ചെയ്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ മുപ്പതോളം ചെറിയ കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെങ്കിൽ പുതുതായി വൻകിട കമ്പനികളുടെ ചേക്കേ​റ്റമാണ് ഇൻഫോ പാർക്കിലുണ്ടാകുന്നത്. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്റി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്റി സി.എൻ. ബാലകൃഷ്ണൻ, ഇന്നസെന്റ് എം.പി, ഐ.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവർ സംബന്ധിക്കും

Share

ഹൈടെക് പദവിയിലേക്ക് കൊരട്ടി

കൊരട്ടി: ഹൈടെക് പദവിയിലേക്ക് പ്രതീക്ഷ അര്‍പ്പിച്ചാണ് കൊരട്ടി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്.

രാജ്യാന്തര പദവിയിലേക്ക് ഉയരുന്ന ഐ.ടി. പാര്‍ക്ക്, വ്യവസായ വളര്‍ച്ചയുടെ കുതിപ്പായ കിന്‍ഫ്ര, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ആധുനിക പരിശീലന കേന്ദ്രം, മോട്ടോര്‍ വാഹന പരിശീലനകേന്ദ്രം. വികസനത്തിന്റെ പാതയില്‍ കൊരട്ടിക്ക് സാധ്യതകളുടെ പട്ടിക നീളുകയാണ്.

വ്യവസായിക പ്രതാപത്തില്‍നിന്നും അടച്ചുപൂട്ടലിന്റെ തളര്‍ച്ചകളും ദുരിതവും കണ്ട കൊരട്ടി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. 55കളില്‍ മികച്ച ജീവിത സൗകര്യങ്ങളും ആകര്‍ഷകമായ ശമ്പളവും നല്‍കി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ജെ. ആന്‍ഡ് പി. കോട്‌സിലൂടെ കൊരട്ടിക്കാരുള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്കാണ് തൊഴില്‍ അവസരം ലഭിച്ചത്. 66ല്‍ പനമ്പിള്ളിയുടെ ശ്രമഫലമായി നൂറ് ഏക്കറില്‍ സ്ഥാപിച്ച കേന്ദ്ര ഗവണ്‍മെന്റ് പ്രസ്സും രണ്ട് പതിറ്റാണ്ടുകള്‍ മുമ്പുവരെ നല്‍കിയിരുന്നത് പ്രതാപകാലമാണ്. പല സ്ഥാപനങ്ങള്‍ ഇടക്കാലങ്ങളില്‍ ഏറ്റെടുത്ത ജെ. ആന്‍ഡ് പി. കോട്‌സ് പൂര്‍ണമായും അടച്ചുപൂട്ടിക്കഴിഞ്ഞു. ഗവ. പ്രസ്സും പൂര്‍ണമായും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ട് സ്ഥാപനങ്ങളിലുമായി ഏതാണ്ട് ഇരുന്നൂറ് ഏക്കറോളം സ്ഥലമുണ്ട്. നിര്‍മ്മാര്‍ജ്ജനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന കുഷ്ഠരോഗാസ്​പത്രിയുടെ നൂറോളം ഏക്കര്‍ വരുന്ന സ്ഥലമാണ് കൊരട്ടിക്ക് പ്രതീക്ഷയാകുന്നത്.

പനമ്പിള്ളി അടക്കമുള്ള പൂര്‍വ്വികര്‍ ദീര്‍ഘവീക്ഷണത്തോടെ ജന്മനാടിന് നല്‍കിയ കരുതലാണ് അതിജീവനത്തിന്റെ വഴിയില്‍ കൊരട്ടിക്ക് തുണയാകുന്നത്. ഭൗതികസൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെയും വികസന കാഴ്ചപ്പാടില്‍ സന്ധിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബി.ഡി. ദേവസ്സി എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ കൊരട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തിപകരുകയാണ്.

നടപ്പുര തുറന്ന് ഇന്‍ഫോപാര്‍ക്ക്

ഐ.ടി. നഗരത്തിന്റെ പ്രതാപത്തോടെ അവസാനഘട്ട നിര്‍മ്മാണത്തിലേക്ക് കുതിക്കുന്ന ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട സമര്‍പ്പണം 21ന് നടക്കുകയാണ്. മൂന്ന് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കുന്ന രണ്ടാംഘട്ടത്തിലൂടെ മൂവായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ട വികസനത്തിന് തുടക്കത്തില്‍ത്തന്നെ സെസ്സ് പദവി ലഭിച്ചുകഴിഞ്ഞു. ഏഴുനിലകളിലായി പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍, സ്വന്തമായി കുടിവെള്ള പദ്ധതി, പവര്‍‌സ്റ്റേഷന്‍ അടക്കമുള്ള ആധുനിക സംവിധാനമാണ് രണ്ടാംഘട്ട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന പഴയ ജെ. ആന്‍ഡ് പി. കോട്‌സിന്റെ (െവഗെ)യുടെ അമ്പത്തിഅഞ്ചുകളില്‍ നിര്‍മ്മിച്ച കോര്‍ട്ടേഴ്‌സുകളെ നവീകരിച്ചാണ് ഐ.ടി. പാര്‍ക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. മികച്ച രീതിയില്‍ തന്നെ നിര്‍മ്മിച്ചിരുന്ന കോര്‍ട്ടേഴ്‌സുകളാണ് റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി നാല്പതോളം കമ്പനികള്‍ക്ക് ഇടം നല്‍കിയത്. ഇതോടൊപ്പം വെഗെയുടെ തന്നെ മുപ്പത് ഏക്കറിലാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഏറ്റെടുക്കുന്ന കമ്പനികളുടെ സൗകര്യത്തിന് അവസാനവട്ട നിര്‍മ്മാണത്തിന് അവസരമൊരുക്കിയാണ് കൈമാറ്റം നടക്കുന്നത്.

അടച്ചുപൂട്ടല്‍ പൂര്‍ത്തിയാക്കിയ വെഗെയുടെ ശേഷിക്കുന്ന നാല്പത് ഏക്കര്‍ ഭൂമി കൂടി കര്‍ണ്ണാടക കോടതി ചുമതലപ്പെടുത്തിയിരിക്കുന്ന ലിക്വിഡേറ്ററുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് ഇന്‍ഫോ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മ്മാണത്തിന് വിട്ടുനല്‍കാനാണ് സാധ്യത. 2016 അവസാനത്തോടെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടൊപ്പം ഉറപ്പുള്ളതും മികച്ച കെട്ടിടങ്ങളുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് മറ്റു വികസന സാധ്യതകളും ഇവിടേക്കായി പരിഗണിക്കുന്നുണ്ട്. പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ ഐ.ടി. കേന്ദ്രമായി മാറും.

Share

കൊരട്ടി ഇൻഫോപാർക്ക് രണ്ടാം ഘട്ടം 21നു തുറക്കും

കൊരട്ടിയിലെ ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടമായി നിർമിച്ച ഇന്ദീവരം എന്ന കെട്ടിടം 21ന് തുറക്കും. കൊച്ചി ഇൻഫോപാർക്കിന്റെ ഉപകേന്ദ്രമായി വികസിപ്പിച്ച കൊരട്ടി പാർക്ക് ‘ഇൻഫോപാർക്ക് തൃശൂർ’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തൃശൂരിന്റെ ഐടി ഹബ് ആക്കാൻ ശ്രമം തുടങ്ങി.

നിലവിൽ എട്ട് ഐടി കമ്പനികൾ ഇന്ദീവരത്തിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അൽമോതാഹിത എജ്യൂക്കേഷൻ, യുവിയോണിക്സ് ടെക്, യോപ്റ്റിമിസോ ഐടി സൊല്യൂഷൻസ്, ബ്രഡോക് ഇൻഫൊടെക്, ഐസിറ്റി അക്കാദമി എന്നിവയ്ക്ക് 21ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നടത്തുമ്പോൾത്തന്നെ താക്കോൽ കൈമാറും

കൊച്ചി വിമാനത്താവളത്തിലേക്ക് വെറും 15 മിനിറ്റ് മാത്രമെന്നതും ഹൈവേയോടു ചേർന്നു കിടക്കുന്നതും തൃശൂർ, കൊച്ചി നഗരങ്ങളിൽ നിന്ന് മുക്കാൽ മണിക്കൂറിനകം എത്താവുന്ന സ്ഥലമാണെന്നതുമാണ് കൊരട്ടിയെ ആകർഷകമാക്കുന്നത്. പൂട്ടിപ്പോയ വൈഗ ത്രെഡ്സിന്റെ 30 ഏക്കർ ഏറ്റെടുത്ത് സംസ്ഥാന ഐടി വകുപ്പ് വികസിപ്പിക്കുകയായിരുന്നു.

ഇവിടെ 18 ഏക്കറിലെ സെസിലാണ് ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ 76 കോടി മുടക്കി 3.3 ലക്ഷം ചതരുശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. 3000 പേർക്ക് തൊഴിൽ സൗകര്യം ലഭിക്കും. നിലവിൽ ഇവിടെ ചെറിയ കെട്ടിടങ്ങളിലായി സ്റ്റാർട്ടപ് കമ്പനികൾ ഉൾപ്പടെ 30 ചെറിയ ഐടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 700 പേർക്ക് തൊഴിൽ ലഭിക്കുന്നുമുണ്ട്.

അതിനു പുറമെ കേരളത്തിലെ മറ്റേത് ഐടി പാർക്കിലെയും സൗകര്യങ്ങളുമായി കിടപിടിക്കുന്നതും എന്നാൽ ചെലവ് 30% കുറവു വരുന്നതുമായ പാർക്കാണു തുറക്കുന്നതെന്ന് ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ അറിയിച്ചു. ഇന്ദീവരത്തിലെ ഒന്നാംനിലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്ളഗ് ആൻഡ് പ്ളേ സൗകര്യങ്ങളാണുള്ളത്.

ഓഫിസ് സ‍ജ്ജീകരിച്ചിരിക്കുന്നതിനാൽ ആർക്കും വന്ന് ഉടനടി പ്രവർത്തനം തുടങ്ങാം. ചതുരശ്രയടിക്ക് 45 രൂപയാണു വാടക. ഐടി കയറ്റുമതി ലക്ഷ്യമിടുന്ന കമ്പനികൾക്ക് സെസിനകത്തുള്ള ഇന്ദീവരം പ്രയോജനപ്പെടും. 11 കെവി സബ്സ്റ്റേഷൻ ഉള്ളതിനാൽ വൈദ്യുതിക്കു മുടക്കമില്ല. 15 ഏക്കർ കൂടി ഗവ. അനുവദിച്ചിട്ടുമുണ്ട്.

Share

കൊരട്ടി ഇനി പ്രധാന ഐടി ഹബ്ബാകും

കൊച്ചിയെ പോലെ തൃശ്ശൂരിനെയും മാറ്റാനുള്ള ശ്രമത്തിലാണ് ഐടി ലോകം. കൊച്ചിക്കു പിന്നാലെ തൃശ്ശൂരിനെയും ഒരു പ്രധാന ഐടി ഹബ്ബാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ് ബന്ധപ്പെട്ടവര്‍.

27-1422343879-infopark

തൃശ്ശൂര്‍ കൊരട്ടി ഐടി പാര്‍ക്കിന്റെ നവീകരണ പദ്ധതികള്‍ തുടങ്ങികഴിഞ്ഞു. കൊരട്ടിയിലേക്ക് കൂടുതല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ഇന്‍ഫോപാര്‍ക്കിന് കേരളത്തിലെ പ്രധാന ഐടി ഹബ്ബാകാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നാണ് വിലയിരുത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും ദേശീയപാതയിലേക്കും പെട്ടെന്ന് എത്താനാകും എന്നതാണ് ഇതില്‍ പ്രധാനം.

ഇതുപയോഗിച്ച് പാര്‍ക്കിനെ ബ്രാന്‍ഡ് ചെയ്യാനും പ്രധാന ഇടപാടുകാരെ ആകര്‍ഷിക്കാനുമാണ് ലക്ഷ്യമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. 3.3 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം അടുത്ത മെയ് മാസത്തോടെ പൂര്‍ത്തിയാകും. നീന്തല്‍ക്കുളം, ജിംനേഷ്യം, കഫെറ്റീരിയ, വനിതകള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സൗഹൃദ രീതിയിലാണ് പുതിയ പാര്‍ക്ക് തയ്യാറാക്കുന്നത്. നിലവില്‍ 600 ജീവനക്കാരാണ് തൃശ്ശൂര്‍ പാര്‍ക്കിലുള്ളത്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ മൂവായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

Share

Powered by moviekillers.com